മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് കച്ചവടം നടത്തുന്നതായി ആരോപണം. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ സീറ്റ് കച്ചവടം നടത്തുന്നതായാണ് ആരോപണം.
മറാഠ്വാഡ മേഖലയിലെ നാന്ദേഡിൽ 50 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റതായി ദീർഘകാലം അനുയായിയായിരുന്ന ഭാനുസിംഗ് റാവത്ത് പറഞ്ഞു.
ചവാൻ ആരോപണം നിഷേധിച്ചു. സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 15നു നടക്കും.